Friday, August 5, 2011

ലൈല

ജബല്‍ ഗാഫിയുടെ താഴ്വാരമാണ്‌ ഹല്ബ പട്ടണം,പുലരിയില്‍ എന്നും ജനാലചില്ലിലൂടെ മഞ്ഞുകണങ്ങള്‍ക്കിടയില്‍ ദൂരെ ഒഴുകുന്ന ഹിസ്ബാനി നദി കാണാം,നദിക്കിപ്പുറം പട്ടികകൊണ്ട് വേലി കെട്ടിയ സ്ട്രോബെറി തോട്ടം. ഉണര്‍ന്നു തെളിച്ചം വരാത്ത കണ്ണിലൂടെ കാണുമ്പോള്‍ ഒരു എണ്ണച്ചായ ചിത്രംപോലെയാണ്‌ ഈ പ്രഭാത ദൃശ്യം. പ്രാതല് താഴെയുള്ള ഉമ്മുലൈലയുടെ ചായക്കടയില്‍ നിന്നാണ്. ചൂടുള്ള ഖുബ്സും ലെബ്നയും പിന്നെ ഒരു പാല്‍ചായയും, ഇതാണു പതിവ്‌. അവരുടേയാണ് മരത്തിന്റെ മേല്‍ക്കൂരയും ചുമരുമുള്ള ആ കെട്ടിടം.
എന്നും എഴുന്നേറ്റ് കഴിഞ്ഞാല്‍ പിന്നെ ബ്രഷും ചായക്കൂട്ടും എടുത്ത്‌ കാന്‍വസിന്റെ അടുത്തേക്ക്‌ നടക്കും. പ്രഭാത ദൃശ്യം ഒരുപാട് വരച്ചു. ഇനിയും അത്‌ തന്നെ വരച്ചു സമയം കളയാന്‍ ഇല്ല. ബ്രശ് ചായതതില്‍ മുക്കിയെടുത്തു. ഇന്നെങ്കിലും ഒരു വ്യത്യസ്ത ചിത്രം വരക്കാന്‍ കഴിയും എന്നു ഉറപ്പിച്ചാണ്‌ ഇതിന്‌ പുറപ്പെട്ടത്‌. ഉദയസൂര്യനിലൂടെ പറക്കുന്ന പറവകള്‍ആണ് ഇന്നലെ വരച്ചിരുന്നത്‌. ഇന്നു നീല കൂട്ടാണ് എടുത്തിട്ടുള്ളത്. എന്തായാലും ഒഴുകുന്ന വെള്ളമാവാം തുടക്കം. ഉം അത്‌ നന്നായി വരക്കാന്‍ കഴിഞ്ഞു. ഇനിയെന്ത് വരക്കും അതില്‍? ഒന്നും കിട്ടുന്നില്ല. ഒരു ചുരുട്ട് എടുത്ത്‌ ചുണ്ടില്‍ വച്ചു ജനലയുടെ അടുത്തേക്ക്‌ നടന്നു. ദൂരെ ഹിസ്ബാനിയുടെ ഓളങ്ങളിലൂടെ

ഒഴുകുന്ന അരയന്നങ്ങള്‍.

അതു പകര്‍ത്തി പാതി തൃപ്തിയോടെ അന്നത്തെ ദിവസം കടന്നു പോയി.

പൊള്ളുംപനിയോടെയാണ് പിറ്റേ ദിവസം ഉണര്‍ന്നത്‌. എഴുന്നേല്‍ക്കാന്‍ വയ്യ, കിടന്നു കുറേ നേരം അങ്ങിനെ. പ്രാതല്‍ കഴിക്കാന്‍ കാണാതെ ഉമ്മുലൈല ‘’യാ ഇബ്‌നീ (മോനേ)’’ എന്നും വിളിച്ചുകൊണ്ട് കയറി വന്നു. പനിയാണെന്നറിഞ്ഞപ്പോള്‍ ഭക്ഷണം ഇങ്ങോട്ട്‌ കൊടുത്തയാക്കാം എന്നും കഴിച്ചിട്ട്‌ മരുന്നു കഴിക്കണം എന്നും ഉപദേശിച്ച്‌ അവര്‍ പോയി. എഴുന്നേറ്റു, മുഖം കഴുകി. മിസ്വാക്ക് എടുത്ത്‌ പല്ല്തേച്ചു വിറച്ച് കൊണ്ട് വീണ്ടും കിടക്കയിലേക്ക് നടന്നു.

വാതിലില്‍ ആരോ മുട്ടന്നു. ഉമ്മുലൈല ആണെങ്കില്‍ വിളിക്കേണ്ടതാണു. വിറയലോടെ നടന്നു വാതില്‍ തുറന്നു. സ്വര്‍ണമുടിയുള്ള നീലകണ്ണുകളുള്ള ഒരു അപ്‌സരസ്സ്‌. ‘’മിന്???(ആരാ?)’’.''ലൈല'' കയിലുള്ള ഭക്ഷണം എന്നിലേക്ക് നീട്ടി അവള്‍ മറുപടി പറഞ്ഞു. അവളുടെ സൌന്ദര്യത്തില്‍ മുഴുകിപ്പോയി ഒരു നിമിഷം. ..
''ലൈല'' കയിലുള്ള ഭക്ഷണം എന്നിലേക്ക്
നീട്ടി അവള്‍ മറുപടി പറഞ്ഞു. അത്‌ വാങ്ങിച്ച്‌ തിരികെ
നടന്നു മേശയില്‍ വച്ചു. തിരിഞ്ഞപോള്‍
അവള്‍ മുറിയില്‍ കയറിയിരുന്നു. അങ്ങ്ഇങ്ായി
കിടക്കുന്ന ചിത്രങ്ങള്‍ അത്‌ഭുതത്തോടെ
അവള്‍ ആ വിടര്‍ന്ന കണ്ണുകള്‍
കൊണ്ട് നോക്കി. ''ഇന്‍ത
ഫന്നാന്‍'' എന്നും പറഞ്ഞ്‌എന്റെ
പാര്‍പിടം ആകെ
മുത്ത്‌വിതറി ചിരിച്ചുകൊണ്ടവള്‍ ഇറങ്ങിപോയി..
മുറിയാകെ പഴുത്ത സ്ട്രോബാറിയുടെ മണമായിരുന്നു
അന്ന്.

ലൈല'' ഉമ്മുലൈലയുടെ മകള്‍..ഒന്നര മാസത്തെ
താമസത്തിനിടക്ക് അവളെ ഇന്നാധ്യമായാണ്‌ കാണുന്നത്‌.

ഒരു ദിവസം ചായക്കടയില്‍ ഇരിക്കുമ്പോള്‍
ആരോ ഉമ്മുലൈലായോട് ചോദിക്കുന്നത്‌
കേട്ടിട്ടുണ്ട്‌.. '' വോഇന്‍ ഹാത ഹലൂ
മല്‍ഇന്‍ത??''
(നിന്റെ സുന്ദരി മോള്‍ എവിടെ?)..പക്ഷേ ഇത്രയും സുന്ദരി ആവുമെന്ന്
കരുതിയതല്ല.. കണ്ടത്‌ സ്വപ്നമാണോ? ചുവരിലെ കണ്ണാടിയില്‍ ഒന്നുകൂടി
കണ്ണ് തിരുമ്മി നോക്കി. കമ്പിളിയും
തൊപ്പിയുമെല്ലാം അഴിച്ച്‌ എറിഞ്ഞ്‌ ബ്രശ്
എടുത്തു.. അവളുടെ കണ്ണുകള്‍ മാത്രമേ
ഇന്നു വരക്കാന്‍
മാത്രം മനസ്സില്‍ നില്‍ക്കുന്നുള്ളൂ.
എങ്കിലും അതില്‍ തുടങ്ങി വച്ചു..
പിറ്റേ ദിവസവും എഴുന്നേള്‍ക്കാതെ തന്നെ
കിടന്നു,, രാവിലെ അവള്‍ വന്നു
പ്രാതലുമായി,മുറിയാകെ ഒന്നു വീക്ഷിച്ചു,മൂലയില്‍ തുണിയിട്ട്‌ മൂടിയ
ആ ചിത്രം അവളുടെ
കണ്ണുകളില്‍ പെട്ടു..അവളുടെ കണ്ണുകള്‍..അവള്‍ ചോദിച്ചു ‘’മല്‍
മീന്‍ ഹാദ ഐനൈന്‍’’(ആരുടേയാണ് ഈ കണ്ണുകള്‍...)..എന്റെ കാമുഖിയുടെ കണ്ണുകള്‍
എന്നു പറയാന്‍ മാത്രമേ അപ്പോള്‍
തോന്നിയറ്ൊള്ളൂ..നിന്റെ കാമുഖി ഭാഗ്യവതി
തന്നെ എന്നും പറഞ്ഞു പൊട്ടിച്ചിരിച്ച്
അവള്‍ ഇറങ്ങിപ്പോയി..അന്ന് മുതല്‍ അവളോടുള്ള
ആരാധന പ്രണയമായി പരിണമിച്ചു..ഓരോ
ദിവസവും എന്റെ കാമുഖിയുടെ പൂര്‍ണ്ണ രൂപം
കാണാന്‍ വെമ്പല്‍ കൊണ്ടവള്‍ പടി
കയറി വന്നു..ഞാന്‍
ഓരോ ദിവസവും എന്റെ
കാമുഖിയുടെ കൂടുതല്‍ ഭാവങ്ങളും സൌന്ദര്യവും
ഒപ്പിയെടുത്തു.

ചിത്രത്തിന്റെ
പൂര്‍ണ്ണതയിലെത്തും തോറും
ഉള്ളില്‍ തീ കത്താന്‌
തുടങ്ങി..ലൈല എങ്ങിനെ
പ്രതികരിക്കും...മകനെപ്പൊലെ സ്നേഹിച്ച ഉമ്മുലൈല,
മാത്രമോ എവിടെ നിന്നോ വന്ന
ഒരു നാടോടി ചിത്രകാരനോട്
ഈ നാട്ടുകാര്‍ സഹതാപം
പോയിട്ട്‌ പരിചയം പോലും കാണിക്കുമോ
എന്നൊക്കെയുള്ള ചിന്തകള്‍ മനസ്സില്‍ മിന്നി
മറയുന്നു...രാത്രി ഏറെ വൈകിയിരിക്കുന്നു.
ചില്ല്ജാലകത്തിലൂടെ നറൂം നിലാവ് മുറിയിലാകെ
വീണുകിടക്കുന്നു.. കൈനീട്ടി ജനാല ചില്ലുകള്‍
തുറന്നിട്ടു..ദൂരെ ഹിസ്ബാനിക്കൂമുകളില്‍ ഉദിച്ചു
നില്‍ക്കുന്ന അമ്പിളി..അതില്‍ അവളുടെ മുഖം..ആ പച്ചക്കല്ലുപോലെ
തിളങ്ങുന്ന കണ്ണുകള്‍..തുടുത്ത കവിളുകള്‍,സ്ട്രൊബരി പഴംപോലെ ചുവന്ന
ചുണ്ടുകള്‍..എല്ലാ ഭയാവും പോയ് മറഞ്ഞു..മനസ്സിലിപ്പോള്‍ എന്റെ ലൈല മാത്രം..അവളോടൊപ്പം ഒരു കുഞ്ഞു തോണിയില്‍ ഹിസ്ബാനിയുടെ ഓളങ്ങളിലൂടെ ഈ നീല
നിലാവത്ത് ഒഴുകി കൊണ്ടിരിക്കുകയാണ്‌ ഞാന്‍..ചുണ്ടുകള്‍ അറിയാതെ ഉരുവിട്ടു..യാ ലൈലാ
യാ ലൈലാ..

‘’യാ ലൈലാ..ഇന്‍തി
നൌം ( ലൈല നീ
ഉറങ്ങിയോ?) യാ ഇബ്നീ...യാ ഇബ്നീ..താഹല്‍ അല്ലാി ഖല്ലീക്’’..ആ വിളി
എന്നെ തന്നെയാണ്..എന്തോ പന്തികേടുണ്ട്..അല്ലങ്കില്‍ ഈ നേരത്ത്
ഉമ്മുലൈല വിളിക്കില്ല..

ചാടിയെണീറ്റ്‌ താഴെയെത്തി..ആ കഴുവേരി എന്റെ
മോള്‍ കിടന്നുറങ്ങുന്നത് ഒളിഞ്ഞ് നോക്കുകയായിരുന്നു..കുറച്ച്‌ ദിവസമായി ഇതു
തുടങ്ങിയിട്ട്‌..ഈ ചെന്നായ്ക്കളുടെ
അടുത്ത്‌ നിന്നെന്റെ മോളേ കാത്ത്‌ സൂക്ഷിക്കണേ അല്ലാഹ്..ഞാന്‍ മുകളില്‍ ഉണ്ട്‌ എന്തുണ്ടെങ്കിലും
വിളിച്ചോളൂ എന്നും പറഞ്ഞ്‌ തിരികെ പോന്നു..അന്ന് എത്ര കിടന്നിട്ടും ഉറക്കം വന്നില്ല..ഒടുക്കം
എഴുന്നേറ്റ് ചായക്കൂട്ട് കയ്യിലെടുത്തു..ആ വെണ്ണക്കല്‍ ശില്‍പം കാന്‍വാസിലാക്കി..ഒരുപാട്
നേരം ആസ്വദിച്ചിരുന്ന് എപ്പോഴോ അറിയാതെ ഉറങ്ങിപ്പോയി.. തലേദിവസം തിരികെ വന്നപ്പോള്‍ വാതില്‍ കൊളുത്തിട്ടിരുന്നില്ല..ചാരി
കിടന്ന വാതിലിലൂടെ ലൈല കയറിവന്നു...അവളുടെ മനം മയക്കുന്ന മണം എന്റെ ഉറക്കം ഉണര്‍ത്തിഎങ്കിലും ഉറക്കം നടിച്ച് കിടന്നു...അവള്‍
നേരെ ചെന്ന് മൂടിയിട്ട തുണി വലിച്ചെടുത്തു..രണ്ടു നിമിഷം ആ ചിത്രത്തില്‍ നോക്കി നിന്ന
അവള്‍ വിതുമ്പിക്കൊണ്ട് മുറിയില്‍ നിന്നും ഇറങ്ങിയോടി..കിടക്കയില്‍
നിന്നും ചാടിയെണീറ്റു..ആകെ ഒരു മരവിപ്പ്‌..കയ്യില്‍ കിട്ടിയ വസ്ത്രങ്ങളും ബ്രഷും എല്ലാം വാരി സഞ്ചിയിലാക്കി.ഒരു നിമിഷം പോലും
അവിടെ നിക്കാന്‍ തോന്നിയില്ല..ഉമ്മു
ലൈലയെ ലൈലയെ ഒന്നും ഇനി
കാണാന്‍ ധൈര്യമില്ല..താഴെ ഇറങ്ങിയാല്‍ എല്ലാവരും
കാണും..മുറിയില്‍ ഇരുന്നു വൈകുന്നത്‌
വരെ.. നേരം ഇരുട്ടിയപ്പോള്‍ ഗോവണി
ഇറങ്ങി നടന്നു...മനസ്സിലെ അമ്പിളിയുടെ
ചിത്രത്തില്‍ ചായക്കൂട്ട്തൂത്തൊഴിച്ചുള്ള യാത്ര.. പെട്ടെന്നാരൊ പുറകില്‍ നിന്ന് വിളിച്ചു..തിരിഞ്ഞ് നോക്കിയപ്പോള്‍ ഉമ്മുലൈല
പറഞ്ഞ ചെന്നായ്ക്കള്‍.. നീയാണോടാ അവളുടെ പുതിയ
രക്ഷകന്‍ എന്നും പറഞ്ഞ്‌ ആര്ത്തി
തീരുവോളം തല്ലി..കൊതിച്ച കൂഞ്ഞാടിനെ
കിട്ടാത്ത ചെന്നായ്ക്കളുടെ ശൌര്യം അവര്‍ എന്നില്
തീര്‍ത്തു..നിലവിളി
കേട്ട് വന്ന ആരൊക്കെയോ തിരിച്ച്
മുറിയില്‍ എത്തിച്ചു..പിറ്റേ ദിവസം
കയ്യില്‍ നനവ് തട്ടിയപ്പോള്‍ ഉണര്‍ന്നു പോയി...ഇതു
കിനാവാണോ അല്ലാഹ്..ഏയ്‌ അല്ല
കാരണം മേലാകെ നല്ല വേദനയുണ്ട്...
അവള്‍ എന്റെ കൈകളില്‍ അമര്‍ത്തി ചുംബിച്ച് കൊണ്ട്
പറഞ്ഞു

‘’മാലീഷ് ഹബീബി..മാലീഷ്..
ഗള്‍താന്‍ മല്‍
അന’’(മാപ്പ് തരൂ പ്രിയനെ..എന്റെ തെറ്റ്
പൊറുക്ക്‌)....നീ പോയാല്‍ എനിക്ക് പിന്നെ
ആരാണ്‌ ഉള്ളത്..ആ കണ്ണുകള്‍
എന്റെയാണെന്ന് എനിക്കെന്നോ അറിയാമായിരുന്നു..എന്റെ മുഖം അത്‌പോലെ നീ പകര്‍ത്തിയപ്പോള്‍ അതിലും ഭംഗിയായി ആ
ഹൃദയത്തില്‍ നീ എന്നെ
കൊത്തി വച്ചിട്ടുണ്ടാവുമല്ലോ എന്നോര്‍ത്ത് സന്തോഷം
സഹിക്കാനാവാതെ കരഞ്ഞു പോയതാണു ഇന്നു
രാവിലെ ഞാന്‍...എന്നെ ഇങ്ങനെ
ആരും സ്നേഹിചിട്ടില്ല..ഹബീബി
നിന്റെ പേരെന്താണെന്ന് എനിക്കറിയില്ല..നിന്റെ നാടും വീടും
ഒന്നും.. പക്ഷേ എനിക്കൊന്നും അറിയുകയും
വേണ്ട..എന്നെ കൂടെ കൊണ്ട്‌
പോവൂ നീ..എവിടേക്കാണെങ്കിലും
ഞാനും ഉണ്ട്‌..ഞാന്‍ ഇതുവരെ
ഈ ഹിസ്ബാനിക്കക്കരെ കണ്ടിട്ടില്ല..ഈ താഴ്വാരം
വിട്ട് പോവാന്‍ ഞാന്‍ ആഗ്രഹിച്ചിട്ടും
ഇല്ല..എനിക്കിനി നീ മാത്രം
മതി..ലോകത്തെവിടെയായാലും എനിക്ക്
കാണാം ഈ ഹിസ്ബാണിയും
ജബല്‍ഗാഫിയുമെല്ലാം..എന്റെ
നാഥന്റെ ചിത്രങ്ങളിലൂടെ.. പെട്ടെന്നു
ഉമ്മുലൈല കയറിവന്നു..മായ് ഖൂഫ്‌ യാ ഇബ്നീ..അന ഹിബ്ബാക് ഇന്ത..( പേടിക്കേണ്ട മോനേ... എനിക്ക് നിന്നെ ഇഷ്ടമാണ്‌) എന്റെ മോള്‍ക്ക്‌ നിന്നെപോലെ ഒരാളെ കിട്ടില്ല..നീ ഈ ചെന്നായ്ക്കലുടെ ഇടയില്‍ നിന്നും
എവിടേക്കെങ്കിലും കൂട്ടിപോ എന്റെ പൊന്നുമോളേ..ആ കണ്ണുകള്‍ നിറഞ്ഞോഴുകി.. എന്റെ ചിത്രങ്ങള്‍ക്ക് ജീവന്‍ വച്ചത് പോലെ...ഹിസ്ബാനിയിലൂടെ
ഒരു കൊച്ച് തോണിയില്‍ എന്റെ ലൈലയെയും കൊണ്ട്‌ തൂഴഞ്ഞു നീങ്ങി ഞാന്‍..പലവര്‍ണ്ണ പൂക്കള്‍
ഞങ്ങള്‍ക്കായ് വിരിഞ്ഞ്‌ നില്‍ക്കുന്ന മറ്റൊരു താഴ്വാരത്തിലേക്ക്..

3 comments:

  1. ഒരു ഒഴുക്കോടെ വായിച്ചു. ബ്രഷ് , കാമുകി തുടങ്ങി അക്ഷര പിശകുകള്‍ വന്നതൊക്കെ ഒന്ന് തിരുത്തണേ..

    ReplyDelete
  2. എന്റെ അമ്മെ നീ പുലിയാണല്ലോ ടാ... സ്വപ്നങ്ങളുടെ രാജ കുമാരാ....

    ReplyDelete
  3. എന്തൊരു സുന്ദര സ്വപ്നം! ആസ്വദിച്ചു വായിച്ചു, ആശംസകള്‍ !

    ReplyDelete